Monday, May 20, 2024
spot_img

പ്രതിശ്രുതവധുവിന്റെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ; ഡോക്ടറായ യുവാവാവിനെ യുവതി
അടിച്ച് കൊലപ്പെടുത്തി;യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. യുവതിയേയും സുഹൃത്തുക്കളായ സുനിൽ, സുശീൽ, ​ഗൗതം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. യുക്രൈനില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. ആർക്കിടെക്ട് ആയ യുവതിയും വികാഷും തമ്മിൽ സോഷ്യൽ മീഡിയ വഴിയായിരുന്നു പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് വികാഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിൽ കിടന്ന വികാഷ് പിന്നീട് മരിച്ചു. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന സാരമായ മുറിവുകൾ കണ്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. തന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിതമായി കണ്ട യുവതി വികാഷിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ അത് താൻ ഒരു വ്യാജ ഐഡി ഉപയോഗിച്ച് “ജസ്റ്റ് ഫോർ ഫൺ” ന് വേണ്ടി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നായിരുന്നു വികാഷിന്റെ മറുപടി. ഇതിൽ പ്രകോപിതയായ യുവതി ഇയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സി.കെ. ബാബ പറഞ്ഞു.

സെപ്തംബർ 10-ന് യുവാവിനെ യുവതി വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളേയും കൂടെ കൂട്ടിയിരുന്നു. മദ്യപാനം ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ നിലം തുടക്കുന്ന മോപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ യുവതി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles