Monday, May 20, 2024
spot_img

ഇതാണ് വികസന നായകന്റെ ഭാരതം !

കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ കീഴിൽ 20 മടങ്ങ് വലുപ്പം വർദ്ധിച്ച് ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല. കഴിഞ്ഞ കുറേ വർഷങ്ങളായി, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, മോദി സർക്കാർ ഒരു ഇറക്കുമതി നിയന്ത്രണ മാതൃകയാണ് പിന്തുടരുന്നത്, വിവിധ പദ്ധതികളിലൂടെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും നികുതി, ലൈസൻസിംഗ് നിയന്ത്രണങ്ങൾ തുടങ്ങിയ നയപരമായ ഇടപെടലുകളിലൂടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു എന്നതാണ് അത്. ഈ പദ്ധതികളിലൂടെ സർക്കാർ എന്ത് പ്രതീക്ഷിച്ചോ അത് നടപ്പിലാവുകയും, വലിയ പരിധിവരെ ആഭ്യന്തര ഉത്പാദനം സ്വയം പര്യാപ്തമാവുകയും ചെയ്തു. അടുത്തിടെ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ച ഒരു പോസ്റ്റിൽ കൂടെ, ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണ,വ് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായം 20 മടങ്ങ് വളർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം സ്വയംപര്യാപ്തതയിൽ എത്തിയതോടെ, ഇറക്കുമതി പകരംവയ്ക്കൽ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുകയും കയറ്റുമതി കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 27.7% വർധിച്ച് 15.48 ബില്യൺ ഡോളറിലെത്തിയിരുന്നു , കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12.1 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വർഷം തോറും 3.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതിൽ $3 ബില്യൺ അല്ലെങ്കിൽ 88% ലഭിച്ചത് മൊബൈൽഫോൺ കയറ്റുമതിയിലൂടെയാണ്. അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് ഐഫോൺ കയറ്റുമതിയാണ്, ഇത് 5 ബില്യൺ ഡോളർ അഥവാ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ മൂന്നിലൊന്ന് വരും. ആഗോള ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ , ഇന്ത്യക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏകദേശം 2.2 ശതമാനത്തിന്റെ ഒരു ചെറിയ പങ്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ ഇത് ഏതാണ്ട് 32 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Latest Articles