കശ്മീർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗർ മേഖലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം അവന്തിപോരയിലെ നഗ്‌ബേരാൻ ത്രാലിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് പ്രദേശത്തെ വനമേഖലയ്‌ക്ക് സമീപം ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു വ്യോമസേനാത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം രാജ്യത്ത് തുടരെത്തുടരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ താനമണ്ഡിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാഷ്ട്രീയ റൈഫിൾസിലെ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ വീരമൃത്യു വരിച്ചിരുന്നു. 2 സൈനികർക്കു പരുക്കേറ്റു. ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഈ മാസം 6നു നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. അതേസമയം, കുൽഗാമിലെ ദേവ്സറിൽ അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണിനെ ഭീകരർ വെടിവച്ചുകൊന്നു. 2 ദിവസം മുൻപ് ഇതേ ജില്ലയിൽ ബിജെപി നേതാവ് ജാവേദ് അഹമ്മദ് ധറിനെയും ഭീകരർ വധിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona