കാൻബെറ : പ്രണയത്തിൽ നിന്നു പിന്മാറിയതിനെത്തുടർന്ന് ഇന്ത്യൻ വംശജയായ നഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ശ്മാശാനത്തിലെത്തിച്ച് ജീവനോട് കുഴിച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) അതിദാരുണമായി കൊലപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം നടന്നത്. .
പോലീസ് പിടിയിലായ ഇയാൾ ഈ വർഷം ഫെബ്രുവരിയിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്. പ്രണയത്തിൽ നിന്നു പിന്മാറിയതാണ് തരിക്‌ജ്യോത് സിങ്ങിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ജോലിസ്ഥലത്ത് നിന്ന് കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ ജാസ്മീനെ തട്ടിക്കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട് കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.