പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എട്ട് മലയാളികൾ പത്മ പുരസ്കാരങ്ങൾക്ക് അർഹരായി. രണ്ട് പേർക്ക് പത്മഭൂഷൺ പുരസ്കാരവും ആറ് പേർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.
കേന്ദ്രമന്ത്രിമാരായിരുന്ന ജോർജ് ഫെർണാണ്ടസ് , അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവർ ഉൾപ്പെടെ ഏഴ് പേർക്ക് പത്മവിഭുഷണ്‍ ലഭിച്ചു. മേരി കോം, അനരൂദ് ജുനൗദ്, ചാനുലാൽ മിശ്ര, സ്വാമി വിശ്വേശ്വരതീർത്ഥ എന്നിവർക്കും പത്മവിഭുഷണ്‍ ലഭിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിന് പത്മഭൂഷണ്‍ ലഭിച്ചു. മലയാളികളായ എം. മുംതാസ് അലി, എൻ.ആർ. മാധവമേനോൻ എന്നിവരും പത്മഭൂഷണ്‍ പുരസ്കാരത്തിന് അർഹരായി.
സെയ്ദ് മുസീം അലി, മുസഫർ ഹുസൈൻ, അജോയ് ചക്രവർത്തി, ബാൽകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗനാഥൻ, എസ്.സി. ജാമീർ, അനിൽ പ്രകാശ് ജോഷി, സിറിംഗ് ലാൻഡോൾ, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷെത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ, മനോജ് ദാസ് എന്നീവർക്കും പത്മഭൂഷൺ ലഭിച്ചു.
കട്ടുങ്കൽ സുബ്രഹ്മണ്യം മണിലാൽ, എൻ. ചന്ദ്രശേഖരൻ നായർ, എം.കെ. കുഞ്ഞോൾ, മൂഴിക്കൽ പങ്കജാക്ഷി, സത്യനാരായണ്‍ മുണ്ടയൂർ, തലപ്പിൽ പ്രദീപ് എന്നീവരാണ് കേരളത്തിന് അഭിമാനമായി പത്മശ്രീ പുരസ്കാരങ്ങൾ നേടിയത്. അരുണാചൽ പ്രദേശിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് മുണ്ടയൂർ പുരസ്കാരത്തിന് അർഹനായത്.