ലണ്ടൻ : ബിബിസിക്കെതിരെ അന്വേഷണംആവശ്യപ്പെട്ട് യുകെയിൽ ഓൺലൈനിലൂടെ ഹർജി സമർപ്പിക്കപ്പെട്ടു.നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരു പബ്ലിക്ക് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും ഇത് അതീവ ഗുരുതരമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാത്രി ഓൺലൈനിലൂടെ ഹാജരാക്കപ്പെട്ട പരാതിയിൽ 2,500ൽ അധികം പേരാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മനഃപൂർവ്വം തയ്യാറാക്കിയ ഡോക്യുമെന്ററിയാണെന്നും ഇതിന് പിന്നിൽ പ്രൊപ്പഗണ്ട ജേർണലിസമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.നിഷ്പക്ഷതയുടെ അടിസ്ഥാന നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ട ബിബിസിയുടെ എഡിറ്റോറിയൽ ടീമിൽ നിന്നുണ്ടായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു..