Saturday, September 19, 2026

യുക്രെയിൻ ആദ്യമായി ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിച്ചു, ഇതേവരെ പുതുപിറവി ആഘോഷിച്ചത് റഷ്യയുടെ ജൂലിയൻ കലണ്ടർ അനുസരിച്ച് ജനുവരി 7ന്

യുക്രെയിൻ- നിരവധി യുക്രേനിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ഈ വർഷം ആദ്യമായി ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിച്ചു. ഞായറാഴ്ച രാജ്യത്തുടനീളം ആളുകൾ പ്രാർത്ഥിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു. യുദ്ധത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത പടിഞ്ഞാറൻ നഗരമായ ലിവിവിൽ, പരമ്പരാഗത വേഷവിധാനങ്ങളിലുള്ള കുട്ടികൾ കരോൾ ആലപിക്കുകയും തെരുവുകളിൽ ഉത്സവ ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചെയ്തു.

ജനുവരി 7 ന് ക്രിസ്തുമസ് ആഘോഷിക്കുന്ന റഷ്യ ഉപയോഗിക്കുന്ന ജൂലിയൻ കലണ്ടറാണ് യുക്രെയ്നും പരമ്പരാഗതമായി ഉപയോഗിക്കുന്നത്. റഷ്യയുമായി വ്യത്യാസപ്പെടാൻ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ക്രിസ്മസ് ആഘോഷിക്കാൻ യുക്രെയ്നികൾ ശ്രമിക്കുന്നത്.
ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന “റഷ്യൻ പൈതൃകം ഉപേക്ഷിക്കാൻ” യുക്രേനിയക്കാരെ അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി ജൂലൈയിൽ നിയമം മാറ്റി.

ഞായറാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ക്രിസ്മസ് സന്ദേശത്തിൽ, എല്ലാ യുക്രേനിയക്കാരും ഇപ്പോൾ ഒരുമിച്ചാണെന്ന് സെലെൻസ്‌കി പറഞ്ഞു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ഒരേ തീയതിയിൽ, ഒരു വലിയ കുടുംബമായി, ഒരു രാഷ്ട്രമായി, ഒരു ഐക്യ രാജ്യമായി.അദ്ദേഹം വ്യക്തമാക്കി. .

2019-ൽ ആദ്യത്തെ സ്വതന്ത്ര സഭയായ ഓർത്തഡോക്സ് ചർച്ച് ഓഫ് യുക്രെയ്ൻ ക്രിസ്മസ് തീയതിയും ഡിസംബർ 25-ലേക്ക് മാറ്റി. 2014-ൽ മോസ്കോ ക്രിമിയ പിടിച്ചടക്കിയതിനും കിഴക്കൻ യുക്രെയ്നിലെ വിഘടനവാദികൾക്ക് പിന്തുണ നൽകിയതിനും റഷ്യൻ ഓർത്തഡോക്സ് സഭയിൽ നിന്ന് ഔപചാരികമായി പിരിഞ്ഞിരുന്നു.

Related Articles

Latest Articles