ആറ്റിങ്ങൽ: കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങിലെ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. പ്രദേശത്തെ സ്ഥിതിഗതികൾ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതായും പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥ സംഘം സന്ദർശിക്കണമെന്ന് ഫിഷെറീസ് മന്ത്രാലത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തീരദേശ വാസികളുമായും അഞ്ചുതെങ്ങ് സെന്റ് റോക്കി ചർച്ച് പുരോഹിതൻ ബീഡ് മനോജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അപ്രതീക്ഷിത വേലിയേറ്റത്തിൽ കഷ്ടത അനുഭവിക്കുന്ന അഞ്ചുതെങ്ങ് നിവാസികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പുലിമുട്ട് സ്ഥാപിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാരോ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കേന്ദ്ര ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നിവാസികൾ