നിർണായകമായ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. നിലവിൽ 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി മുന്നേറികൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ മുന്നിലായിരുന്ന കോൺഗ്രസിനെ ഞെട്ടിച്ചാണ് ഇപ്പോൾ ബി ജെ പി മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന്റെ വൻ പരാജയമാണ് കാണാൻ സാധിയ്ക്കുന്നത്. 21 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ കോൺഗ്രസാണ് ഇപ്പോൾ പിന്നിലായത്.
അതേസമയം, ബിഎസ് പി ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിയ്ക്കുന്നത്. മായാവതിയുടെ ആനയ്ക്ക് കാലിടറുന്നതിന്റ നേട്ടം കൊയ്യാനായത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിക്കാണെങ്കിലും ശക്തമായ ബിജെപി മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ എസ് പിക്കും കഴിയുന്നില്ല. അഴിമതി ആരോപണങ്ങള്‍വരിഞ്ഞുമുറുക്കി കൂച്ചുവിലങ്ങിട്ടുകഴിഞ്ഞ ബിഎസ്പിക്ക് ബിജെപിയുടെ എതിരാളി എന്ന നിലയ്ക്ക് പോലും വളരാനുള്ള ശക്തിയുണ്ടാകില്ലെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 2022 ലെ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.