ഡെറാഡൂൺ∙ രാജ്യത്ത് ഏക സിവില്‍ കോഡ് ബിൽ പാസാക്കുന്ന ആദ്യസംസ്ഥാനമായി ചരിത്രത്തിലിടം നേടി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകസിവിൽ കോഡ് ബിൽ സർക്കാർ പാസാക്കി.
ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ആദിവാസി ജനവിഭാഗത്തെ ഒഴിവാക്കിയാണ് നിയമം നടപ്പാക്കുക.
740 പേജുള്ള കരട് റിപ്പോർട്ട് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുഷ്‌കർ സിങ് ധാമിക്ക് മുന്നാലെ സമർപ്പിച്ചിരുന്നു . നിയമസഭയിൽ പാസായ ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു. ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും.