Monday, May 20, 2024
spot_img

യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദബന്ധം: വി.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്‌തെന്നുള്ള എസ്ഡിപിഐയുടെ പരസ്യമായ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് പിന്നലെ ഘടകമെന്നും ബിജെപി നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക്
പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്‌തെന്ന എസ്ഡിപിഐ യുടെ പരസ്യമായ വെളിപ്പെടുത്തല്‍ യുഡിഎഫിന്റെ തീരവാദ ബന്ധത്തിനു തെളിവാണ്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യുഡിഎഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം. മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കല്‍ കൂടി തെളിയുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്. തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ ടി മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തില്‍ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യുഡിഎഫിന്റെ ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്തു വരും.

Related Articles

Latest Articles