Saturday, May 11, 2024
spot_img

കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസം

ബാർബഡോസ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കോഹ്‌ലി മനുഷ്യനല്ലെന്നും മെഷീനാണെന്നും ലാറ പറഞ്ഞു. അദ്ദേഹം ഒരു യന്ത്രമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ള കളിക്കാരേക്കാൾ വ്യത്യസ്തനായ കളിക്കാരനാണ് കോഹ്‌ലി. ഫിറ്റ്നസ് എല്ലായ്‌പ്പോഴും പ്രധാനമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങളേക്കാൾ പ്രധാനമായിരുന്നില്ല.

കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിങ്ങൾ ശാരീരികമായി ഫിറ്റായിരിക്കണം. അദ്ദേഹം ജിമ്മിൽ സമയം ചെലവഴിക്കുകയും ഫിറ്റ്നസിനു പ്രാധാന്യം നൽകുകയും ചെയ്യുന്നു. അദ്ദേഹം റണ്‍ മെഷീനാണ്- ലാറ പറയുന്നു. ഒരു താരം ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന എല്ലാ അവസരത്തിലും റണ്‍സ് കണ്ടെത്തുന്നു. സച്ചിൽ തെണ്ടുൽക്കറാണ് തന്‍റെ കണ്ണിൽ ഏറ്റവും മികച്ച കളിക്കാരൻ.

അദ്ദേഹത്തിന് ലഭിച്ച അവസരങ്ങൾ അദ്ദേഹം മുതലാക്കി. ഒരു വലിയ പാരന്പര്യം പിന്നിൽ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. രണ്ടു പേരെയും താരതമ്യം ചെയ്യാൻ കഴിയില്ല. കോഹ്‌ലിക്ക് ഒരു പ്രത്യേക കഴിവുണ്ട്. വളർന്നു വരുന്ന താരങ്ങൾക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും ലാറ പറഞ്ഞു. ഈ മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനായി കോഹ്‌ലിയും ടീമും ഇംഗ്ലണ്ടിൽ എത്തിയതിനു പിന്നാലെയാണ് ലാറയുടെ പുകഴ്ത്തൽ.

Related Articles

Latest Articles