കോട്ടയം : കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന വിഖ്യാത ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികൾ രംഗത്തെത്തി. തൊഴിലാളികളിൽ ഒരാൾ ദലിത് വിഭാഗത്തില്‍ നിന്നാണ് . മൂന്നുപേര്‍ ഒബിസിക്കാരാണെന്നും ജീവനക്കാര്‍ പറഞ്ഞു. നേരത്തെ രാജി വച്ച ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി കൈകളുപയോഗിച്ച് കഴുകിപ്പിച്ചെന്ന ഗുരുതരമായ ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു.
കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ ഇന്ന് രാജിവച്ചിരുന്നു. ശങ്കര്‍ മോഹനനു പിന്തുണയും അടൂർ പ്രഖ്യാപിച്ചിരുന്നു.