Tuesday, May 21, 2024
spot_img

പിണറായിക്ക് ഓടാൻ കേരളത്തിലെ മുഴുവൻ കണ്ടവും മതിയാവില്ല | PINARAYI | YOGI

ബിജെപി തോറ്റാൽ UP കേരളമാകും – യോഗി ആദിത്യനാദ്
എന്ന് വെച്ചാൽ,
1921 ൽ പതിനായിരക്കണക്കിന് ഹിന്ദു സ്ത്രീകളെ മാനഭംഗം ചെയ്ത, ഹിന്ദു സഹോദരന്മാരെ കൊന്ന് കിണറ്റിൽ തള്ളിയ, ഹിന്ദു ഭവനങ്ങൾ കൊള്ളയടിച്ച് തീവെച്ച വാരിയം കുന്നത്തെ തീവ്രവാദി സ്വാതന്ത്ര്യ സമരസേനാനിയായി വാഴ്ത്തപ്പെടുന്ന നാടാണ് കേരളം.
മതത്തിന്റെ പേരിൽ ജില്ല രൂപീകരിക്കപ്പെട്ട സംസ്ഥാനം.
ഹിന്ദു മതംമാറി മുസ്ലിം ആയാൽ സംവരണം കിട്ടുന്ന നാട്. പരിവർത്തിത മുസ്ലിം വികസന ബോർഡും അതിന് സർക്കാർ ശമ്പളത്തിൽ ഉദ്യോഗസ്ഥരെയും നിയമിക്കുന്ന നാട്.
ഹിന്ദു ക്ഷേത്രങ്ങൾ മാത്രം പിടിച്ചെടുക്കിയും, ചതിയിലൂടെയും സർക്കാരിന്റെ കീഴിലാക്കി സമ്പത്ത് കൊള്ളയടിക്കുന്ന കാഴ്ച, ക്ഷേത്രങ്ങൾ വഴി ഹിന്ദു സമൂഹത്തിന് ആദ്ധ്യാത്മിക കാര്യങ്ങൾ പഠിക്കാൻ പോലും അവസരമില്ല, കുമിഞ്ഞു കൂടിയ ക്ഷേത്ര സ്വത്ത് ഉപയോഗിച്ച് ഹിന്ദു സമൂഹത്തിന്റെ വിശപ്പടക്കാൻ സാധിക്കുന്നില്ല. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ സർക്കാർ നേതൃത്വത്തിൽ അഭിസാരികകളെ എത്തിച്ച് തകർക്കാൻ ശ്രമിക്കുന്നു.
സരസ്വതിയുടെ നഗ്ന ചിത്രം വരച്ചവനെ അവാർഡ് നൽകി ആദരിക്കുന്ന നാട്, കോളേജ് മാഗാസിനുകളിലൂടെ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന കാഴ്ച.
മാറാട് പട്ടാപ്പകൽ 8 അരയ സഹോദരന്മാരെ മൃഗീയമായി കൊലപ്പെടുത്താനും പിന്നീട് അവരെ സംരക്ഷിക്കാനും, ആയുധം സൂക്ഷിച്ച മാറാട് പള്ളി തുറന്ന് കൊടുക്കാനും ഗൂഢാലോചന നടത്തിയ ആളെ രണ്ടുലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് അയച്ച നാടാണ് കേരളം.
ഹജ്ജിന് പോകാൻ സബ്‌സിഡിയും മലയ്ക്ക് പോകാൻ അധിക കൂലിയും വാങ്ങുന്ന നാട്.
വിധവാ പെൻഷൻ പോലും മതം പറഞ്ഞ് വേർതിരിച്ച്, ന്യൂനപക്ഷ വിധവകൾക്ക് ഉയർന്ന സാമ്പത്തിക സഹായം നൽകി ഭൂരിപക്ഷ ഹിന്ദു വിധവകളെ കൊഞ്ഞനം കുത്തുന്ന നാട്.
നാർക്കോട്ടിക് ജിഹാദും, മലദ്വാരം വഴി സ്വർണ്ണക്കടത്തും കുഴൽപ്പണവും തകൃതിയായി നടന്നിട്ടും എല്ലാം മൂടിവെക്കപ്പെടുന്ന കാഴ്ച.
ഹിന്ദു കൃസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് മതമാറ്റി അഫ്ഗാനിലെയും സിറിയയിലെയും തീവ്രവാദ ക്യാമ്പുകളിൽ ലൈംഗിക അടിമകളാക്കുന്ന ലവ് ജിഹാദ് സംഭവങ്ങൾ പലകുറി ആവർത്തിക്കപ്പെട്ടിട്ടും, പൊന്നാനിയിൽ സത്യസരണി എന്ന സ്ഥാപനം ഇതിനുവേണ്ടി മാത്രം നിലകൊണ്ടിട്ടും, നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ളവരുടെ വാർത്തകൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, ലവ് ജിഹാദ് വെറും കെട്ടുകഥയാണ് എന്ന് മാലോകരോട് പറയുന്ന സർക്കാർ സംവിധാനം.
ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും തീവ്രവാദികളെ തേടി സർക്കാർ ഏജൻസികൾ കേരളത്തിൽ വരുന്ന അവസ്ഥ. ഏറ്റവും ഒടുവിൽ ശ്രീലങ്കൻ പള്ളിയിലെ സ്ഫോടനത്തിന് നേതൃത്വം കൊടുത്തതിൽ ഒരു മലയാളി ഭീകരനും ഉണ്ടായിരുന്നു എന്ന സത്യം. കേരളം ഭീകരവാദികളുടെ പൂന്തോട്ടമായി മാറിക്കഴിഞ്ഞു.
കൊടും ഭീകരവാദി അൽക്വയ്ദ നേതാവ് ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പഠിക്കേണ്ട ഗതികേട്.
ക്ഷേത്രങ്ങൾ കൊള്ളയടിച്ച ടിപ്പു സുൽത്താനായും, ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആന്തമാനിലെ സെല്ലുലാർ ജയിലിൽ കഴിയേണ്ടി വന്ന വീര സവർക്കരെ ചെരുപ്പ് നക്കിയെന്ന് വിളിക്കുന്ന നാട്.
യൂപിയിൽ ഒരു പക്ഷേ, സാക്ഷരത കുറവായിരിക്കും. എന്നാൽ, മലയാളിയുടെ സാക്ഷരത ഉത്തരേന്ത്യക്കാരുടെ നിരക്ഷരതയെക്കാൾ അപകടകരമാണ് എന്ന് പല സന്ദർഭങ്ങളും നമ്മെ ഓർമ്മ പെടുത്തുന്നു.

ഈ ഒരു വിഷയത്തെ സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടി. പി. ആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ……

Related Articles

Latest Articles