Monday, May 6, 2024
spot_img

ഇറ്റലി കേഴുന്നു, 24 മണിക്കൂറിൽ മരിച്ചത് 7 43 പേർ

റോം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കുറഞ്ഞത് നേരിയ ആശ്വാസം ഉണ്ടാക്കിയെങ്കിലും ആ പ്രതീക്ഷകഴിഞ്ഞ ദിവസങ്ങളിൽ താളം തെറ്റി . ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് ഉയര്‍ന്നത് ഇറ്റലിയെ ആശങ്കലാക്കി. കൊറോണ വൈറസ് ബാധിച്ച്‌ ചൊവ്വാഴ്ച്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേരാണ്.

ചൊവ്വാഴ്ചത്തെ മരണസംഖ്യ കൂടി കൂട്ടിയാല്‍ ഇതിനോടകം ഇറ്റലിയില്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 6,820 ആയി.

റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞത് അല്‍പ്പമെങ്കിലും ആശ്വാസമേകിയിരുന്നു.

ശനിയാഴ്ച 739 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ലേക്കും തിങ്കളാഴ്ച അത് 601 ആയും കുറഞ്ഞ് വന്നിരുന്നു.

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്ത് അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.

Related Articles

Latest Articles