തിരുവനന്തപുരം : മോഹന്‍ലാലിന്റെ സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ ഹരീഷ് പേരടി.എനിക്കുറപ്പുണ്ടായിരുന്നു ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്.ഒന്നിച്ചഭിനയിച്ച സിനിമകളിൽ ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ടെന്നും ഹരീഷ് പേരടി ഫെയ്സ് ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ,
അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി. റെഡ്ചില്ലിസ്, ലോഹം, പുലിമുരുകന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍. പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടക ലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് എനിക്കുറപ്പുണ്ടായിരുന്നു, ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് . എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.