Friday, April 26, 2024
spot_img

സർക്കാർ അയഞ്ഞു എൻഡോസൾഫാൻ സമരം വിജയത്തിലേക്ക്. നിരാഹാര സമരം അവസാനിപ്പിക്കാനും ധാരണ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം വിജയിച്ചു. സമരസിമിതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയില്‍ സമരാനുകൂലികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.

ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. 2017ല്‍ തയാറാക്കിയ പട്ടികയിലെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കാനാണ് ധാരണ. മറ്റുള്ളവരുടെ കാര്യം പ്രത്യേക സമിതി പരിഗണിക്കും. കളക്ടര്‍ അടങ്ങുന്ന സമിതിയായിരിക്കും ഇത് പരിഗണിക്കുക. ദുരിതബാധിത മേഖലകളില്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സമരം തുടങ്ങി അഞ്ചാം ദിവസമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ആവശ്യം.

Related Articles

Latest Articles