ദില്ലി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെയില്‍ നേഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 പേരെ ക്വാറൻ്റൈൻ ചെയ്തു. നേഴ്സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
കൂടാതെ,ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരെയും നേഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം,ഡല്‍ഹിയിലെ പ്രധാന കോവിഡ് ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡയറ്റീഷ്യനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ആശുപത്രി ജീവനക്കാര്‍ക്കിടെ നടത്തിയ പരിശോധനയിലാണ് ഡയറ്റീഷ്യന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡയറ്റി ഷ്യനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻ്റൈൻ ചെയ്തു.