കാസര്‍ഗോഡ് : ഒടുവില്‍ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി തുറക്കാൻ തീരുമാനിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം, അതിര്‍ത്തിയില്‍ ഇതിനായി ഡോക്ടറെ നിയമിച്ചു.
ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് കൂടുതല്‍ പോലീസിനെ അതിര്‍ത്തിയില്‍ കര്‍ണാടക വിന്യസിച്ചു.
നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ. ഇതിനു ഡോക്ടറുടെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ന് ഇതുവരെയായും ആരെയും കടത്തിവിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.