റായ്പൂര്‍ : ഛത്തീസ്ഗഡിലെ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സ്പെഷൽ ടാസ്ക് ഫോഴ്സ്, 12 ഡിസ്ട്രിക്സ് റിസര്‍വ് ഗാർഡ് ഉദ്യോഗസ്ഥരുമാണു മരിച്ചത്.ഏറ്റുമുട്ടലിൽ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു.
സുക്മ വനത്തിലുണ്ടായ നക്സൽ വിരുദ്ധ ഓപറേഷന്റെ ഭാഗമായി ചിന്തഗുഫ– ബർകപാൽ മേഖലയിലെ കൊറജ്ഗുഡ മലകൾക്കു സമീപത്തുവച്ചാണു വെടിവയ്പുണ്ടായത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപറേഷനിൽ 600 സുരക്ഷാ ഉദ്യോഗസ്ഥരാണു പങ്കെടുത്തത്..
വെടിവയ്പിൽ പരുക്കേറ്റ ഉദ്യോഗസ്ഥരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ റായ്പൂരിലെ രാമകൃഷ്ണ ആശുപത്രിയിൽ സന്ദർശിച്ചു.