കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നസുരേഷിനെയും , നാലാം പ്രതി സന്ദീപ് നായരെയും കസ്റ്റഡിയിൽ കിട്ടാൻ കസ്റ്റംസ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇരുവരും ഇപ്പോള്‍ എന്‍ ഐ എ കസ്റ്റഡിയിലാണ്. നേരത്തേ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ പുറത്തുവിട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത് .
അതേസമയം കേസിലെ പ്രതി സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ ഐ എ സൂചന നൽകുന്നു. സ്വര്‍ണം കൈമാറിയ ഇടങ്ങളും വ്യാജരേഖകള്‍ നിര്‍മ്മിച്ച സ്ഥലങ്ങളും ഈ തെളിവെടുപ്പില്‍ വ്യക്തമായിരുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്ന് എന്‍ ഐ എ പരിശോധിക്കും.
അതിനിടെ , ഗണ്‍മാന്‍ ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും . ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തൽ .