താനെ: മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലുള്ള ഭിവാന്ദി മുനിസിപ്പൽ കോർപ്പറേഷന് പുറത്ത് സ്‌കൂൾ യൂണിഫോമണിഞ്ഞ 14-കാരൻ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടൻ സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ കസ്റ്റഡിയിലെടുത്തു, അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
സിവിക് ബോഡി ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രതിഷേധം നടത്തിയിരുന്നു. പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ നടപടിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. സ്‌കൂൾ ഫീസ് അടയ്‌ക്കാത്തതിനെ തുടർന്ന് സ്‌കൂളിലേക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് സ്കൂൾ അധികൃതർക്കെതിരെ മാതാപിതാക്കൾ പ്രതിഷേധിച്ചത്.
ഇതിനിടയ്‌ക്കാണ് മാതാപിതാക്കൾക്കൊപ്പം എത്തിയ സ്‌കൂൾ വിദ്യാർത്ഥി പാകിസ്താന് ജയ് വിളിക്കുകയായിരുന്നു.തുടർന്ന് മേഖലയിലെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കാൻ ശ്രമിച്ചതിന് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.