കോട്ടയം: പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയും സഹായിയും അറസ്റ്റിൽ. കൂവപ്പള്ളി സ്വദേശി അജിമോൻ അബ്ദുൽ ലത്തീഫാണ് പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചത്. സുഹൃത്തായ ഷാനവാസ് നാസർ ഇയാൾക്ക് സഹായം ചെയ്തു കൂട്ടുനിൽക്കുകയായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയെയും അജിമോനെയും സ്ഥിരമായി മുറിക്കുള്ളിൽ പൂട്ടിയിട്ട് പോയിരുന്നത് സുഹൃത്താണെന്ന് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നു. സ്ഥിരമായി ഇതാവർത്തിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം എസ്എച്ച്‌ഒ ഷിന്റോ പി കുര്യൻ, എസ്ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.