ലക്നൗ: ഉത്തര്‍പ്രദേശില്‍ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 17 പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മുറാദ്‌നഗറിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കനത്ത മഴയാണ് അപകടകാരണം.
മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് ഗാസിയാബാദ് റൂറൽ എസ്പി ഇറാജ് രാജ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.