പൂനെ: 19 കാരികളായ കൂട്ടുകാരികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം. ഒരേ ബിൽഡിംഗിൽ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്.
സുഹൃത്തുക്കളിലൊരാൾ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടര്‍ അരവിന്ദ് ഗോക്ലെ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ കൂട്ടുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്. വൈകീട്ട് 7.30 ഓടെയായിരുന്നു മരണമെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്തഒരു കുട്ടി കൊമേഴ്സ് വിദ്യാര്‍ത്ഥിയും മറ്റൊരാൾ ആനിമേഷൻ വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരിൽ നിന്നും ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ലെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.