കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും ഭാര്യക്കും മകനും രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. ഭാര്യക്ക് കോവിഡ് ബാധിച്ചതിൽ രസകരമായ ഒരു കാര്യമുണ്ടെന്ന് എംപി പറഞ്ഞു. ഒരു മാസം മുമ്പ് ഭാര്യക്ക് കോവിഡ് വന്ന് മാറിയിരുന്നു. തുടർന്ന് ആന്റിബോഡി എടുത്തിരുന്നു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും വൈറസ് ബാധിച്ചു. ഇതിലൊക്കെ എന്ത് കാര്യം എന്നാണ് എംപി ഇപ്പോൾ ചോദിക്കുന്നത്.
രണ്ട് ഡോസ് വാക്സീനെടുത്തു, എന്നിട്ടും കോവിഡ് വന്നു, ശേഷം 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇൻജെക്ട് ചെയ്തു. എന്നിട്ടും ഭാര്യക്ക് കോവിഡ് വന്നു അതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങൾ മാത്രമാണെന്നും പറയുന്നു.