തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവര്‍ത്തക ഇന്ന് പൊലീസില്‍ നേരിട്ട് പരാതി നല്‍കും. ബസിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ക്കും എതിരെയാണ് പരാതി നൽകുന്നത്.
തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോകും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി ബഹളം വെച്ചപ്പോള്‍ അക്രമിയെ തടയാന്‍ കണ്ടക്ടര്‍ ശ്രമിച്ചെങ്കിലും, ഡ്രൈവര്‍ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ഉയരുന്ന പരാതി.
ബാലരാമപുരം പൊലീസിന് ഇന്നലെ തന്നെ ഇ മെയിലായി പരാതി അയച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഇന്ന് നേരിട്ട് പരാതി നല്‍കുന്നത്. ഡ്രൈവര്‍ക്കെതിരെ കെഎസ്‌ആര്‍ടിസി മാനേജ്മെന്റിനും പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്‌ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു