ദന്തേവാഡ: അഞ്ച് വർഷം മുമ്പ് നടന്ന സുഖ്‍മയിലെ മാവോയിസ്റ്റ് ആക്രമണ കേസില്‍ പ്രതി ചേർക്കപ്പെട്ട 121 പേരെ ദന്തേവാഡയിലെ എൻഐഎ കോടതി വെറുതെ വിട്ടു.
കേസിൽ പ്രതികൾ നക്‌സൽ വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നും സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളുടെ മേൽ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിചേർക്കപ്പെട്ടവരെല്ലാം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. 25 സിആർപിഎഫ് ജവാന്മാരാണ് സുഖ്‍മയിൽ നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.