Friday, May 17, 2024
spot_img

തൃശ്ശൂരിലെ സാദാചര കൊലക്കേസ് ; പത്തൊമ്പതാം ദിനവും പ്രതിയെ കണ്ടെത്താതെ പോലീസ്, കൊലയ്ക്ക് ശേഷം പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്ന് റൂറൽ എസ്പിയുടെ ന്യായീകരണം

തൃശ്ശൂര്‍: സദാചാര കൊലക്കേസിൽ പത്തൊമ്പതാം ദിനമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ വലയുകയാണ് പോലീസ്.കൊല നടന്ന ശേഷം ഒളിവിൽ പോയ പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോണ്‍, ഗിന്‍ജു, അമീര്‍, രാഹുല്‍ എന്നിവരെ കുറിച്ച് പിന്നീട് പൊലീസിന് യാതൊരുവിവരവും ലഭിച്ചിരുന്നില്ല.അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചനപോലും ഇല്ല.ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിരുന്നു .

കൊലയ്ക്ക് ശേഷം പ്രതികളുടെ മൊബൈൽ ഫോണുകൾ 22 മുതൽ സ്വിച്ച് ഓഫാണെന്നാണ് റൂറൽ എസ്പിയുടെ ന്യായീകരണം. എന്നാൽ കൊല്ലപ്പെട്ട സഹറിന്റെ സുഹൃത്തുക്കൾ അത് തള്ളുകയാണ്. ഈ മാസം ആദ്യത്തെ ആഴ്ച വരെ പ്രതികളിൽ ചിലർ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ വാദം. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ക്രൂരമായി തല്ലിച്ചത് കഴിഞ്ഞ 18നായിരുന്നു. ചൊവ്വാഴ്ചയാണ് സഹർ മരിച്ചത്.

Related Articles

Latest Articles