പാറ്റ്‌ന : തന്റെ സഹോദരിമാർ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരി വാങ്ങി വാങ്ങിയാണ് കണ്ടെടുത്ത സ്വത്തായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രദർശിപ്പിച്ചതെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തു വന്നു . ഇഡി പിടിച്ചെടുത്തതായി അവകാശപ്പെടുന്ന 600 കോടി രൂപയുടെ സ്വത്തിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ച ആഭരണങ്ങളും ഉൾപ്പെടുന്നതായി തേജസ്വി പറഞ്ഞു.
ദില്ലിയിലെ തന്റെ വസതിയിൽ അര മണിക്കൂറിൽ റെയ്ഡ് പൂർത്തിയാക്കിയ ഇഡി സംഘം ഉന്നതരിൽ നിന്ന് സന്ദേശം കാത്താണു ബാക്കി സമയം വസതിയിൽ ചെലവഴിച്ചതെന്നു തേജസ്വി ആരോപിച്ചു. .