കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴശിക്ഷ വിധിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിനാണ് ശിക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തന്നെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ്
റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മമത വിവാദ പരാമര്‍ശം നടത്തിയത്.
തന്റെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യമാണ് പിഴശിക്ഷയിലേക്ക് നയിച്ചത്. ജുഡീഷ്യറിയെ മോശമായ വിധത്തില്‍ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മമതക്ക് പിഴ ശിക്ഷ വിധിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona