Sunday, May 5, 2024
spot_img

മുംബൈയിൽ 15 കാരി ഒരുമാസത്തോളം നേരിട്ടത് കൊടും പീഡനം;പിതാവും പിതാവിന്റെ സഹോദരനും ലൈംഗികമായി പീഡിപ്പിച്ചു,പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: 15 വയസ്സുകാരി ഒരു മാസത്തോളം നേരിട്ടത് കൊടും പീഡനം.മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പിതാവിന് പുറമെ പിതാവിന്റെ സഹോദരനും പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പ്രമോദ് ജോഗീന്ദര്‍ സാഹുവിനെതിരെയും,പ്രമോദിന്റെ ഇളയ സഹോദരന്‍ ഗൗരി ശങ്കര്‍ സാഹുവിനെതിരെയും മുംബൈയിലെ വസായ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടിയെ ഇപ്പോള്‍ നഗരത്തിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.നവംബര്‍ ഒന്ന് മുതലാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാനാരംഭിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം പിതാവ് ബീഹാറിലെ സ്വന്തം വീട്ടിലേക്ക് നിര്‍ബന്ധിതമായി കൊണ്ടുപോയതിനാല്‍ നവംബര്‍ 27 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തന്റെ നാല് സഹോദരന്മാര്‍, പിതാവ്, രണ്ടാനമ്മ എന്നിവര്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും എന്റെ രണ്ടാനമ്മയും ജേഷ്ഠനും ജോലിക്ക് പോയിരുന്നുവെന്നും അനുജന്മാർ കളിയ്ക്കാൻ പോയിരുന്നു വെന്നും ആ സമയം നോക്കിയാണ് എന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. കാണ്ടിവാലി സ്വദേശിയായ പിതാവിന്റെ സഹോദരന്‍, ഗൗരി ശങ്കര്‍ സാഹു ദീപാവലിക്ക് ശേഷം തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

Related Articles

Latest Articles