കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന കേസിൽ അഡ്വ.സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി ഹൈകോടതി. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്..
അതേസമയം സൈബിക്കെതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സൈബി ജോസിന്റെ ഹർജി തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി തീർപ്പാക്കരുതെന്ന സൈബി ജോസിന്റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ കോടതി മാറ്റി.