ലക്നൗ: അദ്ധ്യാപകനെയും വിദ്യാർത്ഥിയെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാണാതായ സ്‌കൂള്‍ അദ്ധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയുമാണ് വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്‌കൂള്‍ അദ്ധ്യാപകനായ നാല്പതുകാരനെയും, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അദ്ധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. ഇതിന് പിന്നാലെ, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഇരുവരും പലസ്ഥലങ്ങളിലായി കഴിഞ്ഞുവരികയായിരുന്നു.
തുടര്‍ന്ന്, പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ടുപേരെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മില്‍ ദീര്‍ഘനാളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.