തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകട സമയം ആംബുലൻസ് ഓടിച്ചിരുന്നത് താനാണെന്നാണ് മെയിൽ നഴ്‌സായ ചെറുവക്കൽ സ്വദേശി അമൽ പറയുന്നത്.
ഡ്രൈവർ വിനീത് വളരെ ക്ഷീണിതനായത് കൊണ്ടാണ് താൻ വാഹനം ഓടിച്ചതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പനയിൽ രോഗിയെ വിട്ട ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
പിരപ്പൻകോട് സ്വദേശി ഷിബുവാണ് ആംബുലൻസ് ഇടിച്ച് മരിച്ചത്. ഇയാളുടെ മകൾ അലംകൃതയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ഇവർ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഷിബു മരിക്കുകയായിരുന്നു.