തിരുവനന്തപുരം: വെഞ്ഞാറമൂട് ആംബുലന്‍സ് ഇടിച്ചു യുവാവ് മരിച്ച സംഭവത്തില്‍
വാഹനം ഓടിച്ചിരുന്നത് മെയില്‍ നേഴ്‌സെന്ന് കണ്ടെത്തി.മരിച്ച യുവാവിന്റെ നാല് വയസ്സുകാരിയായ മകൾ അലംകൃതയുടെ നില ഗുരുതരമാണ്.
അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്. ഉടൻ തന്നെ ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഷിബു മരിക്കുകയായിരുന്നു.
ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത് .
എന്നാൽ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെയില്‍ നേഴ്‌സ് അമല്‍ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവര്‍ വിനീതില്‍ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പോലീസ് കേസ് എടുത്തു.
വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം ഇന്ന രാവിലെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലിരിക്കെയാണ് മരിച്ചത് .