തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ മരുന്നുമാറി നല്‍കിയ സംഭവത്തിൽ അമലിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.അമലിനെ വെന്റിലേറ്ററിൽ നിന്നും ഇന്നലെ മാറ്റി.കഴിഞ്ഞ ദിവസമാണ് ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിക്കും ചുമയ്ക്കുമുള്ള മരുന്ന് അമലിന് നൽകിയത്.പിന്നീട് അലര്‍ജിക്ക് പിന്നാലെ അപസ്മാരവും വന്ന യുവാവിന്‍റെ നില വഷളാവുകയായിരുന്നു.അമലിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. അമലിൻ്റെ ആരോഗ്യസ്ഥിതി പരിശോധിച്ച മെഡിക്കല്‍ കോളേജിലെ ആഭ്യന്തര സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡോക്ടർ 3500 രൂപ കൈക്കൂലി നല്‍കിയെന്നും അമലിന്റെ ബന്ധുക്കള്‍ പരാതിയിൽ ഉന്നയിക്കുന്നുണ്ട്. അതിനിടെ ഇന്നലെ വൈകിട്ട് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ എംഎല്‍എയ്ക്ക് അമലിന്‍റെ രോഗവിവരങ്ങള്‍ കൈമാറിയില്ലെന്നാരോപിച്ചായിരുന്നു സമരം. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെത്തി വിവരങ്ങള്‍ കൈമാറിയശേഷമാണ് സമരം അവസാനിപ്പിച്ചത്.