Tuesday, April 30, 2024
spot_img

ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക്; കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കാൻ സാധ്യത. കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥ സംഘം ആന്ധ്രാപ്രദേശിലേക്ക് യാത്ര തിരിച്ചു. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും മൂന്ന് പൊലീസുകാരുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ശനിയാഴ്ച ഏറ്റെടുത്ത് ഞായറാഴ്ച തിരികെ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം നടത്തുക ഡിഎന്‍എ ടെസ്റ്റാണ്. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. ദത്തു നടപടികള്‍ നിറുത്തി വയ്‌ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി കൈക്കൊണ്ടത്.

Related Articles

Latest Articles