തൃശ്ശൂര്‍: അന്തിക്കാട് സിഐടിയു യൂണിൻ ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി ലാലപ്പന്‍ എന്ന് വിളിക്കുന്ന സതീഷ് ലാലിനെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
ഇന്നുച്ചയ്ക്ക് യുവാവ് പാര്‍ട്ടി ഓഫീസിലെത്തി വെള്ളം കുടിക്കുകയും അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം തൊട്ടടുത്ത മുറിയില്‍ കയറി വാതിലടച്ചു. എന്നാൽ പിന്നീട് ഇയാളെ പുറത്തേക്കു കാണാതായതോടെ പന്തികേട് മണത്ത പ്രവർത്തകർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഇയാൾ കടുത്ത വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്നാണ് വിവരം. മരണത്തില്‍ അസ്വാഭാവികതകളില്ലെന്ന് പോലീസ് പറഞ്ഞു.