ബംഗളൂരു വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാല്‍നടയാത്രക്കാരനായ ബസവരാജുവിന് ട്രക്ക് ഇടിച്ച് അപകടമുണ്ടായത്.
ഇയാളുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായ പരിക്കേറ്റു. അതിനാൽ ഹര്‍ജിക്കാരന്‍ ഒന്നുകില്‍ അവിവാഹിതനായി ജീവിതം നയിക്കേണ്ടിവരുമെന്നും വിവാഹം കഴിച്ചാലും ജീവശാസ്ത്രപരമായി കുട്ടികളുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.
മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 50,000 രൂപ അപകട നഷ്ടപരിഹാരം അടക്കം മറ്റ് ക്ലെയിമുകള്‍ ഉള്‍പ്പെടെ 3.73 ലക്ഷം രൂപ നല്‍കാനാണ് ഉത്തരവിട്ടത്.