കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് തടവുകാർ അക്രമാസക്തരായി. ധര്‍മ്മം മേലൂരില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതി മഹേഷ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് അക്രമാസക്തരായത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തടവുകാർ അക്രമാസക്തരായത്. സഞ്ചരിച്ച ആംബുലൻസിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. മറ്റൊരാൾ കൈഞരമ്പ് മുറിച്ചു.
കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കിട്ടാത്തതാണ് പ്രതികൾ അക്രമാസക്തരാകാൻ കാരണമെന്നാണ് സൂചന. പരിശോധന ശക്തമായതോടെ ജയിലുകളിലേക്കുള്ള ലഹരിക്കടത്ത് തടസപ്പെട്ടു. ഇതോടെയാണ് പലരും അക്രമാസക്തരായത്.