തിരുവനന്തപുരം : പൊലീസിലെ ക്രിമിനൽ എന്ന് ഇതിനോടകം കുപ്രസിദ്ധിയാർജിച്ച ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സുനുവിനു ഡിജിപി നോട്ടിസ് അയച്ചു. നാളെ രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കാനാണു നോട്ടീസ്. പിരിച്ചുവിടുന്നതില്‍ തീരുമാനം മറ്റന്നാളുണ്ടായേക്കുമെന്നാണ് സൂചന. ബേപ്പൂര്‍ കോസ്റ്റല്‍ എസ്എച്ച്ഒ ആയിരുന്ന സുനു ഇപ്പോൾ സസ്പെന്‍ഷനിലാണ്.
തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നാം പ്രതിയാണ് ഇയാൾ . തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. .
സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടതാണ്. 6 മാസം ജയില്‍ശിക്ഷയും 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും ഇയാൾ ഇതിനോടകം നേരിട്ടു കഴിഞ്ഞു.