ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തു എന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പൂവത്തെ വീട്ടില്‍ എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ മൃതദേഹം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരില്‍ തോട്ടില്‍ നിന്നും ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തൃക്കൊടിത്താനത്ത് തോട്ടില്‍ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചത്.
പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പൂവത്തെ വീടിന്റെ കോൺക്രീറ്റും മെറ്റലും ഇളക്കി പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഇതിനടിയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ദൃശ്യം മോഡലിൽ വീടിന്റെ തറയ്ക്കുള്ളിൽ ഇയാളെ കുഴിച്ചിട്ട ശേഷം തറ കോൺക്രീറ്റ് ചെയ്യുകയായിരുന്നു എന്ന സംശയമാണ് ഉരുന്നത്. സംഭവത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും. തുടർന്നാകും മൃതദേഹം പുറത്ത് എടുക്കുക.