Sunday, May 19, 2024
spot_img

അഗ്നിപഥ് പ്രതിഷേധം: നാല് സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്, ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം: ഗൂഢാലോചന പരിശോധിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്

ദില്ലി:രാജ്യവ്യാപകമായി അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതുടർന്ന് ഗൂഢാലോചന പരിശോധിക്കാന്‍ രാജ്യവ്യാപക അന്വേഷണം ഉടൻ. കേന്ദ്ര ഇന്റലിജന്‍സാണ് ഗൂഢാലോചന അന്വേഷിക്കുന്നത്.

പ്രതിഷേധത്തില്‍ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യന്‍ റെയില്‍വേ
വ്യക്തമാക്കിയിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു. ബിഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവിധ കോച്ചിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. ബിഹാറിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റെയില്‍വെ സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍. ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം പ്രതിഷേധം മൂലമുണ്ടായെന്നാണ് റെയില്‍വേ അറിയിക്കുന്നത്.

 

Related Articles

Latest Articles