കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കും പാകിസ്ഥാന്‍ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനില്‍ ശക്തമായ പ്രതിഷേധം. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിറങ്ങിയാണ് പ്രതിഷേധമുയർത്തിയത്. ‘അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും ഭീകരര്‍ മരിച്ചു വീഴട്ടെ’യെന്നും അമറുള്ള സലേ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇടയ്ക്കുള്ള താലിബാന്‍ ഭീകരരുടെ ആക്രമണങ്ങളും പാകിസ്ഥാന്‍ പിന്തുണയോടെയുള്ളതായിരുന്നു.ഇതിനെതിരെ ആണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.മാത്രമല്ല ഈ പ്രതിഷേധത്തിൽ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പങ്കുചേര്‍ന്നു.
എന്നാൽ അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അമറുള്ള സലേയ്‌ക്ക് എതിരെ ഭീകരര്‍ വധിഭീഷണി മുഴക്കിയിട്ടുണ്ട്. അല്ലാഹു അക്ബര്‍ വിളിച്ചാണ് അമറുള്ള സലെയുടെ നേതൃത്വത്തില്‍ പാകിസ്താനും താലിബാനുമെതിരെ ജനങ്ങൾ പ്രതിഷേധം നടത്തിയത്.പ്രതിഷേധത്തിനിടയിലും അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് അമറുള്ള സലേ വ്യക്തമാക്കിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona