അലഹബാദ്: പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറൽ സെക്സ് ചെയ്യിക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്സോ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം ഓറൽ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും സെക്ഷൻ ആറ് പ്രകാരം ശിക്ഷ നൽകുന്ന ഗുരുതര കുറ്റമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
പത്തുവയസുള്ള കുട്ടിയെ ബലംപ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 0 വയസുകാരനെ ആരാധനാലയത്തിലേക്ക് കൊണ്ടുപോയി സോനു കുശ്വാഹ എന്ന വ്യക്തി ഓറല്‍ സെക്‌സ് ചെയ്യിച്ചു എന്നാണ് പരാതി. കുട്ടിയുടെ പിതാവായിരുന്നു പരാതിക്കാരന്‍. ഓറല്‍ സെക്‌സ് നിര്‍ബന്ധിച്ച് ചെയ്യിച്ച ശേഷം പ്രതി 20 രൂപ കുട്ടിക്ക് നല്‍കുകയും ചെയ്തു. സംഭവം പുറത്തുപറയരുതെന്നും കൊന്നുകളയുമെന്നും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ജാന്‍സി ജില്ലാ സെഷന്‍സ് കോടതി സോനു കുശ്വാഹ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 10 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ പീഡനം), 506, പോക്‌സോ വകുപ്പ് എന്നിവ ചുമത്തിയാണ് വിചാരണ ചെയ്തതും ശിക്ഷിച്ചതും. പ്രതി ഇപ്പോള്‍ ജയിലിലാണ്. വിചാരണ കോടതി വിധിക്കെതിരെ പ്രതി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പോക്‌സോ സെക്ഷന്‍ അഞ്ച്, ആറ് പ്രകാരം ഓറല്‍ സെക്‌സ് ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമല്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ സെക്ഷന്‍ ആറ് പ്രകാരമല്ല, സെക്ഷന്‍ നാല് പ്രകാരമാണ് ശിക്ഷ നിര്‍ണയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.