ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ കോൺഗ്രസ് നടത്തിയ സമരം അക്രമത്തിൽ കലാശിച്ചു .പോലീസ് കണ്ണീർ വാതകവും ജെല പീരങ്കിയും ഉപയോഗിച്ചു.
കർഷകരുമായി കേന്ദ്രം നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതിനു ശേഷമാണു കർഷക സമരമെന്ന പേരിൽ കോൺഗ്രസ് അക്രമത്തിനു തുനിഞ്ഞത്. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്കാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകർ മാർച്ചു നടത്തിയത് .തുടർന്നാണ് സംഘർഷമുണ്ടായത്. നിരവധി പോലീസ്‌കാർക്കും ആക്രമികൾക്കും പരിക്കേറ്റു .