ബംഗാൾ : എസ്.എസ്.സി അഴിമതിക്കേസിൽ വെളിപ്പെടുത്തലുമായി ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജി. തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത പണം പാർത്ഥ ചാറ്റർജിയുടേതാണെന്ന് അർപ്പിത പറഞ്ഞു. താനുമായി ബന്ധമുള്ള കമ്പനികളിൽ പണം നിക്ഷേപിക്കാനായിരുന്നു നീക്കമെന്നും അർപ്പിത ഇഡിയോട് പറഞ്ഞു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പണം മുഴുവനും വീട്ടിൽ നിന്ന് മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇഡിയുടെ റെയ്ഡ് പദ്ധതി തകർത്തുവെന്നും അർപ്പിത വെളിപ്പെടുത്തി. ഇരുവരുടേയും പേരിൽ ഏക്കറ് കണക്കിന് സ്വത്തുക്കൾ ഉണ്ടെന്ന് ഇഡി പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചുവെന്നും ഇഡി വ്യക്തമാക്കി.
2012ലാണ് പാർത്ഥ ചാറ്റർജി ഈ വസ്തു വാങ്ങിയത്. അതേസമയം അർപ്പിത മുഖർജിയെ കൊൽക്കത്ത ഹൈക്കോടതി ഇന്നലെ വൈകിട്ട് ഇഡിയുടെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടിരുന്നു. കൊൽക്കത്തയിലെ വീട്ടിൽ നിന്ന് സാമ്പത്തിക അന്വേഷണ ഏജൻസി 21 കോടി രൂപ കണ്ടെടുത്തതോടെയാണ് താരം വാർത്തകളിൽ ഇടം നേടിയത്. പിന്നാലെ അർപ്പിതയുമായി ബന്ധമുള്ള മന്ത്രിയുടെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു.