Wednesday, May 22, 2024
spot_img

ഹാഷ്മി തന്നോട് മാപ്പ് പറഞ്ഞതിന്റെ തെളിവുകൾ പുറത്ത് വിട്ട് അരുൺ കുമാർ !

അഡ്വ.കെ എസ് അരുൺകുമാറിനോട് മാപ്പിരന്ന്‌ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം. അഭിഭാഷകനും സിപിഎം അനുഭാവിയുമായായ അരുൺകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമ നടപടി ആരംഭിച്ചതിന്റെ തെളിവുകളും അരുൺകുമാർ പുറത്തുവിട്ടുണ്ട്. അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇപ്രകാരമാണ്..മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ കേസിൽ പ്രതികളുമായി ബന്ധമുണ്ട് എന്ന കേസില്‍ 24 ന്യൂസ് റിപ്പോർട്ടറെ പോലീസ് പ്രതി ചേർത്തതുമായി ബന്ധപ്പെട്ട്, 24 ന്യൂസ് ചാനൽ ഡിസംബർ 23ന് രാത്രി 8 ന് നടത്തിയ എൻകൗണ്ടർ ചർച്ചയിൽ ക്ഷണപ്രകാരം താനും പങ്കെടുത്തു. പ്രെെം ടെം ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പാർട്ടി നിര്‍ദ്ദേശപ്രകാരമാണ്. എ.കെ.ജി സെന്‍ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഓരോ സഖാവും പ്രെം ടെെം ഡിബേറ്റുകള്‍ ഉള്‍പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വ്യക്തി ആയിട്ടല്ല. പാർട്ടി പ്രതിനിധി ആയിട്ടാണ് പങ്കെടുക്കുന്നതെന്നും അരുൺ കുമാർ പറയുന്നു. ഡിസംബര്‍ 23 നു നടന്ന ചര്‍ച്ചയില്‍ സെെബറിടങ്ങളില്‍ ഇടപെടുന്ന സഖാക്കളേയും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളേയൂം അങ്ങേയറ്റം അപഹസിച്ചാണ് ഹാഷ്മി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് മാധ്യമ പ്രവര്‍ത്തകരുടെ അതിരുകടന്ന ഇടതുവിരുദ്ധതയുടെ ഭാഗമായുള്ള പരാമര്‍ശങ്ങളായി കണ്ട് അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുന്നുവെന്നും അരുൺ കുമാർ പറയുന്നു. എന്നാല്‍ പാർട്ടി പ്രതിനിധി ആയി പങ്കെടുക്കുന്ന തനിക്കെതിരെ ചർച്ചയുടെ തുടക്കം മുതൽ വളരെ മോശമായാണ് ഹാഷ്മി പെരുമാറിയതെന്ന് അരുൺ കുമാർ പറയുന്നു. മലയാള ഭാഷയിൽ നാം പൊതുവെ ഉപയോഗിക്കാൻ മടിക്കുന്ന വാക്കുകളും വാചകങ്ങളും ഉപയോഗിക്കുകയും വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വ്യാജ പ്രചാരണം ചാനലിലൂടെ നടത്തുകയും ചെയ്തു. എന്നാൽ, ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി തനിക്കെതിരെ നടത്തിയ വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ല. പരസ്പരം ഹാഷ്മിക്കൊപ്പം സംസാരിക്കേണ്ടി വന്നതിനാല്‍ ഹാഷ്മി തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വ്യക്തമായി മനസിലായില്ല. ആയതിനാല്‍ ലെെവ് ചര്‍ച്ചയില്‍ മറുപടിയും നല്‍കാനായില്ലെന്നും അരുൺ കുമാർ പറയുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനേയാണ് സുഹൃത്തുക്കളും സഖാക്കളും ഫോണിലൂടെയും മെസേജായും തന്നെ ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായി എന്നേ അപമാനിച്ചതിനേക്കാള്‍ എന്‍റെ പാര്‍ടിക്കും സഖാക്കള്‍ക്കും എതിരെയുള്ള അപമാനമായി തൻ ഇതിനെ കണക്കാക്കുന്നു. താൻ ചെയ്യാത്ത പ്രവൃത്തികള്‍ തന്റെ തലയില്‍ കെട്ടിവെക്കാന്‍ ലെെവ് ചര്‍ച്ചയില്‍ നടത്തിയ ശ്രമം അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണ്. അതിന്‍റെ കട്ടിംഗ് ക്ളിപുകള്‍ വ്യാപകമായി എതിരാളികള്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരായും ഉപയോഗിച്ചതും ശ്രദ്ധയില്‍പെട്ടു. മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും തന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വ ലക്ഷ്യത്തോടെയാണ്. അന്നേദിവസം രാത്രി 12 .48 ന് ഹാഷ്മി തനിക്ക് ഒരു വാട്സപ്പ് സന്ദേശം അയച്ച്, ഗൂഡാലോചന നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ വനീതയുടെ സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പിടിവിട്ടു പോയതാണെന്നും നടത്തിയ കള്ള പരാമർശത്തിൽ പാർട്ടി സഖാക്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ താൻ എന്താണ് ചെയ്യേണ്ടത് എന്നും ചോദിച്ചതായും അരുൺ കുമാർ പറയുന്നു. അപ്പോൾ താൻ ചാനലിലൂടെ ആക്രോശിച്ചത്, പ്രചരിപ്പിച്ചത് പച്ച കള്ളമാണ് എന്ന് ഹാഷ്മിക്ക് തന്നെ ബോധ്യമുണ്ട് എന്നതിന് ഈ മെസേജ് പ്രധാന തെളിവാണ്. നടത്തിയത് വ്യാജ പ്രചാരണമാണ് എന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഹാഷ്മി അന്നേ ദിവസം തന്നെ വാട്സ് അപ്പ് സന്ദേശം അയച്ചതെന്നും അരുൺ കുമാർ പറയുന്നു. തങ്ങൾക്കെതിരെ നിൽക്കുന്നവരെ, ചാനലുകളുടെ ഗുരുതരമായ ഗൂഢാലോചന ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ, എന്ത് അധമമാർഗ്ഗവും സ്വീകരിക്കാൻ മടിയില്ല എന്ന് ഹാഷ്മി എന്ന മാധ്യമപ്രവര്‍ത്തകന്‍ തെളിയിച്ചിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെ ഒരു രൂപ പ്രതിഫലം പോലും വാങ്ങാതെ വിദേശത്തും, നാട്ടിലും, തങ്ങളുടെ തൊഴിലിടവേളകളില്‍ മാധ്യമങ്ങളുടെ പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന സെെബറിടങ്ങളിലെ സഖാക്കളോട് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നുന്ന വിരോധം കൊണ്ടാണ് നിങ്ങളുടെ അന്തിചര്‍ച്ചവേദികളില്‍ അവരെ ആക്ഷേപിക്കുന്നതിന് കാരണം. അതുകൊണ്ട് സെെബറിടങ്ങളിലെ സഖാക്കള്‍ നിശബ്ദരാകുമെന്നൊന്നും നിങ്ങള്‍ ധരിക്കേണ്ട. അതിന്‍റെ ഭാഗം മാത്രമാണ് ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ടി പ്രതിനിധികളേയും വ്യക്തിപരമായി കടന്നാക്രമിച്ച് അപമാനിക്കുന്നത്. ആയതിനാൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമനടപടി ആരംഭിക്കാൻ തീരുമാനിക്കുകയും എറണാകുളത്തെ GJK അസോസിയേറ്റ്സിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. പി.കെ. വർഗീസ് മുഖേന വക്കീൽ നോട്ടീസ് അയച്ചതും. 7 ദിവസത്തിനുള്ളിൽ സ്വന്തം ചാനലിലൂടെ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ക്രിമി നിലായും സിവിലായും നിയമ നടപടി ആരംഭിക്കുമെന്നും അരുൺ കുമാർ പറയുന്നു.

Related Articles

Latest Articles