ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ജപ്പാന്റെ വലയിൽ ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ തകര്‍ത്തുവിട്ടത്. മലേഷ്യയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യഗോളുകളുടെ എണ്ണ ഉയര്‍ത്തിയതോടെ ജപ്പാന്‍ സമ്മര്‍ദ്ദത്തിലായി. രണ്ടാം ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ടു മുമ്പ് 30-ാം മിനിറ്റിൽ വിജയമുറപ്പിച്ച് മന്‍ദീപ് സിംഗ് ഇന്ത്യന്‍ ലീഡ് മൂന്നാക്കി. മൂന്നാം ക്വാര്‍ട്ടറില്‍ സുമിത്തിലൂടെ ഇന്ത്യ ലീഡ് നാലാക്കി ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ കാര്‍ത്തിയിലൂടെ ഇന്ത്യ ഒരു ഗോള്‍ കൂടി ജപ്പാന്‍ വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂർണ്ണമായി. തിരിച്ചടിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളെല്ലാം ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി മടങ്ങി.